എറണാകുളം: നടിയെ ആക്രമിച്ച കേസിൽ 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. പുനർ വിസ്‌താരത്തിന് അനുമതി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി നിരസിക്കുകയായിരുന്നു. അതേസമയം 5 പുതിയ സാക്ഷികളെ വിസ്‌തരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ എട്ട് സാക്ഷികളെ വിസ്‌തരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിലാണ് പുനര്‍ വിസ്‌താരത്തിന് അനുമതി നിഷേധിച്ചത്. കേസില്‍ പത്ത് ദിവസത്തിനകം പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഡിസംബറിലാണ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചത്. ഇത് രണ്ടാം തവണയായിരുന്നു കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ചാണ് ഇരുവരും രാജി വച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യല്‍.
Read also: വയനാട്ടിലെ ആസിഡ് ആക്രമണം; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ