കൊല്ലം: ശ്രീനാരായണ ഗുരു സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിലെ വ്യവസ്‌ഥ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പത്തനംതിട്ടയിലെ ഒരുവിഭാഗം പാരലൽ കോളേജ് വിദ്യാർഥികളും അധ്യാപകരും നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
Also Read: ഫാ.സ്‌റ്റാൻ സ്വാമിയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഉമ്മൻചാണ്ടി
സംസ്‌ഥാനത്തെ ബിരുദ – ബിരുദാനന്തര കോഴ്‌സുകളുടെ വിദൂര വിദ്യാഭ്യാസവും സ്വകാര്യ രജിസ്‌ട്രേഷനും പുതുതായി തുടങ്ങിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കീഴിലാക്കിയ വ്യവസ്‌ഥയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്‌ടമുള്ള കോഴ്‌സും സ്‌ഥാപനവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്‌ഥയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുൾപ്പടെ പരിഗണിച്ചാണ് സ്‌റ്റേ.
സംസ്‌ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളും വിദൂര വിദ്യാഭ്യാസത്തിനും സ്വകാര്യ രജിസ്‌ട്രേഷനും ശ്രീനാരായണ ഗുരു സര്‍വകലാശാലയെ തന്നെ ആശ്രയിക്കേണ്ട സ്‌ഥിതിയായിരുന്നു ഓർഡിനൻസിലെ വ്യവസ്‌ഥ പ്രകാരം നിലവിലുണ്ടായിരുന്നത്. എന്നാൽ, സ്‌റ്റേ നടപ്പാക്കിയതോടെ ഈ വ്യവസ്‌ഥയിൽ മാറ്റം വരും. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് ശ്രീനാരായണ ഗുരു സര്‍വകലാശാല മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തത്. സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.