ഹൈക്കോടതി വിധി; മലപ്പുറത്ത് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ

By Trainee Reporter, Malabar News
Ajwa Travels

മലപ്പുറം: ജില്ലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45, നോർത്ത് ഡിവിഷൻ പരിധിയിൽ 43 കാട്ടുപന്നികളെയാണ് ഇതുവരെ വെടിവച്ചു കൊന്നത്. കൃഷിയിടങ്ങളിൽ മറ്റും വ്യാപകമായി നാശം വിതയ്‌ക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെയാണ് വെടിവച്ചു കൊല്ലുക. തോക്ക് ലൈസൻസുള്ള 27 പേർക്കാണ് നിലമ്പൂർ, സൗത്ത്, നോർത്ത് ഡിവിഷനുകളിലായി കാട്ടുപന്നികളെ വെടിവെക്കാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുള്ളത്.

വെടിവെച്ച ശേഷം വനപാലകർ എത്തി പന്നിയുടെ ജഡം പരിശോധിക്കും. തുടർന്ന്  മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടുകയാണ് ചെയ്യുക. ജില്ലയിൽ കാർഷിക വിളകൾ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത് കാട്ടുപന്നികളാണെന്നാണ് റിപ്പോർട്.

Read Also: അമൃത് പദ്ധതി; കണ്ണൂർ കോർപറേഷൻ ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE