മലപ്പുറം: ജില്ലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45, നോർത്ത് ഡിവിഷൻ പരിധിയിൽ 43 കാട്ടുപന്നികളെയാണ് ഇതുവരെ വെടിവച്ചു കൊന്നത്. കൃഷിയിടങ്ങളിൽ മറ്റും വ്യാപകമായി നാശം വിതയ്‌ക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെയാണ് വെടിവച്ചു കൊല്ലുക. തോക്ക് ലൈസൻസുള്ള 27 പേർക്കാണ് നിലമ്പൂർ, സൗത്ത്, നോർത്ത് ഡിവിഷനുകളിലായി കാട്ടുപന്നികളെ വെടിവെക്കാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുള്ളത്.
വെടിവെച്ച ശേഷം വനപാലകർ എത്തി പന്നിയുടെ ജഡം പരിശോധിക്കും. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടുകയാണ് ചെയ്യുക. ജില്ലയിൽ കാർഷിക വിളകൾ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത് കാട്ടുപന്നികളാണെന്നാണ് റിപ്പോർട്.
Read Also: അമൃത് പദ്ധതി; കണ്ണൂർ കോർപറേഷൻ ഒന്നാമത്