കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എസ്‌ഡിപിഐക്ക് എതിരെ ആരോപണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മാട്ടൂലിൽ ഹിഷാം എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയത് എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്. ഹിഷാമിന്റെ വീട് സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ ഇട്ട പോസ്‌റ്റിലാണ് ജയരാജൻ എസ്‌ഡിപിഐക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ ഷക്കീബ് എന്നയാളുടെ വീടും ജയരാജൻ സന്ദർശിച്ചു. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് മധ്യസ്‌ഥ ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതികളും ഹിഷാമും തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് പ്രതികൾ ഹിഷാമിനെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Most Read: വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യയെ ഉടൻ കസ്‌റ്റഡിയിൽ എടുക്കും