നോയിഡ: ഹണിട്രാപ് സംഘം ഉത്തർപ്രദേശിൽ പിടിയിലായി. ഗാസിയാബാദിലാണ് സംഭവം. രണ്ട് സ്‌ത്രീകളടക്കം 7 പേരെ സംഭവത്തിൽ ഗൗഥംബുദ്ധ് നഗർ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഘം അറസ്‌റ്റ് ചെയ്‌തിരുന്ന ഒരാളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്‌തു. 20,000 രൂപയും മൊബൈൽ ഫോണുകളും സംഘത്തിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
തന്റെ സഹോദരനെ ഒരു സംഘം പിടിയിലാക്കി വെച്ചിരിക്കുകയാണെന്ന നോയിഡ സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രണ്ട് ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ ബലാൽസംഗ കേസ് നൽകുമെന്നും സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നുമായിരുന്നു സംഘത്തിന്റെ ഭീഷണി.
Read also: തമിഴ് റോക്കേര്‍സ് ഉള്‍പ്പടെയുള്ള പൈറസി സൈറ്റുകളില്‍ ‘മാസ്‌റ്റര്‍’ എച്ച്ഡി പതിപ്പ് ചോര്‍ന്നു