തിരുവനന്തപുരം: സ്ത്രീകളുടെ ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പണം കൈക്കലാക്കിയ രാജസ്ഥാൻ സ്വദേശികളെ സൈബർ ക്രൈം പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരാണ് പോലീസ് പിടിയിലായത്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ സൃഷ്ടിച്ച് സന്നദ്ധ പ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെട്ട രാജസ്ഥാൻ സ്വദേശിയായ 17കാരനും പോലീസ് പിടിയിലായിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിച്ച് വാട്സ്ആപ്പിലൂടെ ശബ്ദസന്ദേശങ്ങൾ അയച്ചാണ് യുവാവിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഐജി പി വിജയൻ അടക്കം നിരവധി പോലീസുകാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
Read also: തെലങ്കാനയില്‍ വിജയിച്ചാല്‍ ഒവൈസിയെയും സഹോദരനെയും സേവകരാക്കും; ബിജെപി നേതാവ്