പടിയൂര്‍: വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിയ ഗൃഹനാഥന്‍ അറസ്‌റ്റില്‍. പടിയൂര്‍ പഞ്ചായത്തിലെ തായ്‌ക്കുണ്ടത്തുള്ള ചാലങ്ങോടന്‍ ജനാര്‍ദ്ദനനാണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്നും 21 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പത്ത് ചാക്ക് ശര്‍ക്കരയും പിടികൂടി. ഇതിനിടെ പോലീസിനെ കണ്ട് ജനാര്‍ദ്ദനന്റെ മകൻ സി ലിജില്‍ ഓടി രക്ഷപ്പെട്ടു.
മട്ടന്നൂർ റെയ്ഞ്ച് എക്‌സൈസും ഇരിക്കൂർ പോലീസും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പ്രദേശത്തു പോലീസ് പരിശോധന ശക്‌തമാക്കിയിരിക്കുകയാണ്.
Malabar News: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു