കണ്ണൂര്‍: ജില്ലയിലെ കാര്‍ത്തികപുരത്ത് ഹോട്ടൽ മറയാക്കി നടത്തിയ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു. സംഭവത്തില്‍ ഹോട്ടലുടമ മാത്തുക്കുട്ടി എന്ന പിആര്‍ സന്തോഷിനെ ആലക്കോട് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ 300 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും പിടികൂടി.
സന്തോഷിന്റെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ചാരായ വില്‍പന നടക്കുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി ഹോട്ടലും പരിസരവും എക്‌സൈസിന്റെ നീരീക്ഷണത്തിലായിരുന്നു.
ഭക്ഷണം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ആവശ്യക്കാര്‍ ഇവിടെ നിന്നും ചാരായം വാങ്ങിയിരുന്നത്. ഹോട്ടലിന്റെ ടെറസിലാണ് വാഷ് സൂക്ഷിച്ചിരുന്നതെന്നും ആവശ്യാനുസരണം അടുക്കളയിലെത്തിച്ച് വാറ്റുകയാണ് പതിവെന്നും എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പിആര്‍ സജീവ് പറഞ്ഞു.
Malabar News: കിറ്റ് വിതരണത്തിലെ തർക്കം; കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു