തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. പിജി ഡോക്‌ടർമാർക്ക് പുറമേ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പിജി ഡോക്‌ടർമാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.
ഹൗസ് സർജൻമാർ അടിയന്തര, കോവിഡ് വിഭാഗങ്ങളൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പിജി അധ്യാപകരായ ഡോക്‌ടർമാർ ഇന്ന് മൂന്ന് മണിക്കൂർ ഒപി ബഹിഷ്‌കരിക്കും. കൂടുതൽ ഡോക്‌ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്‌ക്കുക, സ്‌റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരക്കുകുറവുള്ള വിഭാഗങ്ങളിൽ നിന്ന് ഡോക്‌ടർമാരെ പുനഃക്രമീകരിച്ച് പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമം. ചർച്ചക്കില്ലെന്നാണ് പരസ്യ നിലപാടെങ്കിലും സമവായ നീക്കങ്ങൾ സജീവമാണ്.
Also Read: ഒമൈക്രോൺ; അതിജാഗ്രതയിൽ സംസ്‌ഥാനം, സഹയാത്രികർ പരിശോധന നടത്തണം