ന്യൂഡെല്‍ഹി: സിബിഐ റെയ്‌ഡുകളോട് പ്രതികരിച്ച് ലോക്‌സഭാ എംപി കാര്‍ത്തി ചിദംബരം. “എനിക്ക് കണക്ക് നഷ്‌ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോര്‍ഡ് ആയിരിക്കണം”- എന്നായിരുന്നു റെയ്‌ഡ് നടന്ന ഉടന്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഡെൽഹി, മുംബൈ, ചെന്നൈ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പഞ്ചാബിലെ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്യുന്നതിനായി ചില ചൈനീസ് പൗരൻമാര്‍ക്ക് വിസ സൗകര്യമൊരുക്കാന്‍ 50 ലക്ഷം രൂപ അനധികൃതമായി തട്ടിയെടുത്തുവെന്നാണ് കാര്‍ത്തിക്കിന് എതിരെയുള്ള ആരോപണം.
പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചത് ഉൾപ്പടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Read also: ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി