ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് വിഭാഗം ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുക.
എന്‍ഫോഴ്സ്മെന്റിന് മുഹമ്മദ് അനൂപ് നല്കിയ മൊഴിയാണ് ബിനീഷിനെതിരെ നിര്‍ണായക തെളിവ് ആയത്. ബിനീഷിന്റെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചത് എന്നാണ് അനൂപ് എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് അനൂപിന്റെ നിര്‍ണായക മൊഴി രേഖപ്പെടുത്തിയത്. ഏകദേശം 50 ലക്ഷത്തില്‍ അധികം രൂപ മുഹമ്മദ് അനൂപ് സമാഹരിച്ചിട്ടുണ്ട് എന്നാണ് എൻഫോഴ്സ്മെൻറ് കണ്ടെത്തിയത്.
മുഹമ്മദ് അനൂപ് പണസമാഹരണം നടത്തിയവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ബംഗളുരുവില്‍ പലയിടങ്ങളിലും അനൂപ് ഹോട്ടലുകള്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ഇയാള്‍ സമാഹരിച്ച പണം ഇതിന്റെ മറവില്‍ മയക്കു മരുന്ന് കടത്തുന്നതിനായി ഉപയോഗിച്ചോ എന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്.
Read also : ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു