കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ രോഗബാധ 80472, രോഗമുക്തി 86428

By Team Member, Malabar News
Malabarnews_covid india
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 62 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 80472 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 6225670 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യത്ത് 86428 ആളുകള്‍ക്ക് രോഗം ഭേദമായ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. കോവിഡ് ബാധിതരേക്കാള്‍ കോവിഡ് മുക്തരാകുന്ന ആളുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശ്വാസം പകരുന്ന കാര്യമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 1179 ആളുകളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 97497 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 86428 ആളുകള്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്ന ആളുകളുടെ എണ്ണം 904441 ആണ്. ഇപ്പോള്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 83.33 ശതമാനമാണ്.

രാജ്യത്ത് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രോഗബാധ ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തത് 10453 ആളുകള്‍ക്കാണ്. ആന്ധ്രാപ്രദേശില്‍ 6190 ആളുകള്‍ക്കും തമിഴ്നാട്ടില്‍ 5546 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ ഫലം അനുസരിച്ച് രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ 10 വയസിന് മുകളിലുള്ള 15 പേരില്‍ ഒരാള്‍ക്ക് രോഗം വന്നിട്ടുണ്ട് എന്നാണ്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

Read also : ഹാന്‍ഡ് ബോള്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി പ്രീമിയര്‍ ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE