രാജ്യത്ത് 13,193 പേർക്കുകൂടി കോവിഡ്; വാക്‌സിനേഷൻ പുരോഗമിക്കുന്നു

By Staff Reporter, Malabar News
covid
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 13,193 പേർക്ക്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,09,63,394 ആയി. 97 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവിൽ 1,39,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ രോഗമുക്‌തി നേടിയത് 1,06,67,741 പേരാണ്. അതേസമയം 24 മണിക്കൂറിനിടെ 97 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,56,111 ആയി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് വ്യാഴാഴ്‌ച വരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 20,94,74,862 ആണ്. ഇന്നലെ മാത്രം 7,71,071 സാമ്പിളുകൾ പരിശോധിച്ചു.

അതേസമയം വ്യാഴാഴ്‌ച വൈകുന്നേരം വരെ രാജ്യത്തുടനീളം 2,10,809 സെഷനുകളിലായി 98,46,523 പേർ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതിൽ
ആദ്യ ഡോസ് സ്വീകരിച്ച 62,34,635 ആരോഗ്യ പ്രവർത്തകരും 31,46 മുന്നണി പോരാളികളും, രണ്ടാമത്തെ ഡോസ് സ്വീകരിച്ച 4,64,932 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

കോവിഡ് വാക്‌സിൻ നൽകിയതിന് പിന്നാലെ 40 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘ആശുപത്രിയിൽ പ്രവേശിപ്പിച്ച 40 കേസുകളിൽ 24 പേർ ചികിൽസക്ക് ശേഷം ആശുപത്രി വിടുകയും പതിമൂന്ന് പേർ മരണപ്പെടുകയും ചെയ്‌തു. മൂന്ന് പേർ ചികിൽസയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,’ മന്ത്രാലയം അറിയിച്ചു.

Read Also: ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന; സ്‌ഥിരീകരണം 8 മാസങ്ങൾക്ക് ശേഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE