ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ചരക്ക് വിമാനങ്ങളെ വിലക്ക് ബാധിക്കില്ല. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 23 മുതലാണ് ഇന്ത്യയിൽ രാജ്യാന്തര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകൾ മാത്രമാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ അമേരിക്ക, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് ഉൾപ്പടെ 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. എന്നാൽ കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള എയർ ബബിൾ സർവീസും വിലക്കിയിട്ടുണ്ട്.
Read also: വാക്‌സിനേഷനിൽ വീഴ്‌ചയില്ല; രാഹുൽ നടത്തുന്നത് ടൂൾ കിറ്റ് പ്രചാരണമെന്ന് കേന്ദ്രമന്ത്രി