അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തിട്ടില്ല; ചൈനയുടെ വാദം തള്ളി ഇന്ത്യ

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിര്‍ത്തു എന്ന ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. ചൈനീസ് പട്ടാളമാണ് ധാരണകള്‍ ലംഘിച്ച് വെടിയുതിര്‍ത്തതെന്നും കരസേന അറിയിച്ചു.

അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. പാംഗോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം ഇന്ത്യന്‍ മേഖലക്ക്‌ അടുത്തെത്തിയാണ് ആക്രമണം നടത്തിയത്. പ്രകോപനം ഉണ്ടായപ്പോഴും ഇന്ത്യന്‍ സൈന്യം സംയമനം പാലിച്ചെന്നും കരസേന വിശദമാക്കി.

പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പര്‍വത പ്രദേശത്തിന് സമീപം ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പ്രത്യാക്രമണം നടത്താന്‍ നിര്‍ബന്ധിതരായി എന്നാണ് ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെടിവെപ്പ് ഉണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ, ഗാല്‍വന്‍ സംഘര്‍ഷ വേളയിലും ഇരുവിഭാഗവും തോക്കുകള്‍ ഉപയോഗിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE