ശ്രീനഗർ: ജമ്മു കശ്‍മീരിലെ ഉറി സെക്‌ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്‌ഥിരീകരണം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്‌റ്റളുകൾ എന്നിവയും ഇവരിൽ നിന്ന് കണ്ടെത്തിയതായി സൈന്യം സ്‌ഥിരീകരിച്ചു. അക്രമത്തിൽ ഒരു സൈനികനും പരിക്കേറ്റു.
ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടു നിന്നതായി സൈന്യം വ്യക്‌തമാക്കി. ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്‌ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.
അതിനിടെ ബന്ദിപ്പോരയിൽ സുരക്ഷസേന നടത്തിയ തെരച്ചിലിൽ നാല് ലഷ്‌കർ ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെത്തി. സംഭവത്തിൽ ജമ്മു കശ്‍മീർ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
Kerala News: ‘ബസ് ചാര്‍ജ് വർധിപ്പിക്കണം’; നിവേദനം നൽകി സ്വകാര്യ ബസുടമകള്‍