ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്‌ത്രം ആഗോള തലത്തിലേക്ക്; പ്രധാനമന്ത്രി

By Staff Reporter, Malabar News
Narendra-Modi about vaccination
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്‌ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി ഗുജറാത്തില്‍ കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.

ഗുജറാത്തിലെ ജാംനഗര്‍ ആസ്‌ഥാനമായാണ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ കേന്ദ്രം സ്‌ഥാപിക്കാനൊരുങ്ങുന്നത്. ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ആദരമാണ് ഈ നീക്കം. നമ്മുടെ രാജ്യത്ത് സമ്പന്നമായ പരമ്പരാഗത രീതികള്‍ ആഗോള നൻമയ്‌ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഈ നീക്കം ആരോഗ്യ രംഗത്ത് ഇന്ത്യയെ ഏറെ മുന്നിലേക്ക് കൊണ്ടുവരും.

ഇപ്പോള്‍ തന്നെ നമ്മുടെ രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്‌ത്ര രീതികള്‍ ലോകത്ത് പലയിടത്തും പ്രചാരത്തിലുണ്ട്. മാത്രമല്ല, സമൂഹത്തിന്റെയാകെ ക്ഷേമത്തിന് ഇത് വഴിയൊരുക്കും’. പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്‌ചയാണ് ജാംനഗറില്‍ പരമ്പരാഗത വൈദ്യശാസ്‌ത്രത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്‌ഥാപിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കരാറില്‍ ഒപ്പുവച്ചത്.

ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്‌ത്രത്തിന്റെ സാധ്യതകള്‍ ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യയിലൂടെ പ്രയോജനപ്പെടുത്തുകയും ലോകരാജ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യരംഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഡബ്ള്യുഎച്ച്ഒ ഗ്ളോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. 250 മില്യണ്‍ യുഎസ് ഡോളറാണ് നിക്ഷേപമൂല്യം.

Read Also: പണിമുടക്ക്; സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE