ഗുണ്ടാസംഘങ്ങള്‍ സജീവം; സംസ്‌ഥാനത്ത് ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

By Team Member, Malabar News
Kerala police
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നതായി വ്യക്‌തമാക്കിക്കൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്തുകൊണ്ട് മണ്ണ്-മയക്കുമരുന്ന്-വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. അതിനാല്‍ തന്നെ ക്രമസമാധാനം സ്‌ഥാപിക്കുന്നതിനായി ഗുണ്ടകളെ കണ്ടെത്തി ചാപ്പ ചുമത്തി അറസ്‌റ്റ് ചെയ്യണമെന്നാണ് ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്‌ഥാനത്ത് കഴിഞ്ഞ കുറെ മാസങ്ങളായി നിലനില്‍ക്കുന്ന കോവിഡ് പ്രതിസന്ധി തന്നെയാണ് ഇപ്പോള്‍ ഗുണ്ടാസംഘങ്ങള്‍ വീണ്ടും രംഗത്ത് വരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി സംസ്‌ഥാനത്ത് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയും, പോലീസ് ഉദ്യോഗസ്‌ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതും ഗുണ്ടാസംഘങ്ങള്‍ക്ക് വീണ്ടും സജീവമാകാനുള്ള പ്രധാന കാരണമായി. നിലവില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്റലിജന്‍സ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഗുണ്ടാസംഘങ്ങള്‍ ജയിലുകളില്‍ നിന്ന് കൂട്ടത്തോടെ ജാമ്യം നേടി പുറത്തിറങ്ങിയ സാഹചര്യത്തിലും സംസ്‌ഥാനത്ത് പ്രത്യേക ജാഗ്രത വേണമെന്ന് വ്യക്‌തമാക്കി ഇന്റലിജന്‍സ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ വിലയിരുത്തുന്നുണ്ട്.

Read also : ആരോഗ്യനില മെച്ചപ്പെട്ടു; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സഹോദരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE