ചെന്നൈ : രക്‌തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് നടന്‍ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഇന്ന് വൈകുന്നേരത്തോടെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കിയതായി രജനികാന്തിന്റെ സഹോദരന്‍ സത്യനാരായണ അറിയിച്ചു. നിലവില്‍ താരത്തിന്റെ ആരോഗ്യസ്‌ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, ആരോഗ്യ നില മെച്ചപ്പെട്ടെന്നും സഹോദരന്‍ വ്യക്‌തമാക്കി.
താരത്തിന് ഇതുവരെ നടത്തിയ പരിശോധനകളുടെ ഫലങ്ങളില്‍ ഒന്നും തന്നെ ആരോഗ്യസ്‌ഥിതിയില്‍ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എങ്കിലും ചികില്‍സ തുടരുകയാണെന്നും അധികൃതര്‍ വ്യക്‌തമാക്കി. ഇന്ന് ഉച്ചക്ക് ശേഷം ഡോക്‌ടർമാരുടെ സംഘം വീണ്ടും പരിശോധന നടത്തും. തുടര്‍ന്നായിരിക്കും ഡിസ്‌ചാര്‍ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുക.
കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ രാവിലെയാണ് രക്‌തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് രജനികാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടെങ്കിലും പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടർമാര്‍ വ്യക്‌തമാക്കി. അതിനാല്‍ തന്നെ സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read also : 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ പോരാടും; ദേവഗൗഡ