ന്യൂഡെൽഹി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്റർനെറ്റ് ഭാഗികമായി പുന:സ്‌ഥാപിക്കും. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. അതേസമയം സാമൂഹിക മാദ്ധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്റർനെറ്റിനുമുള്ള വിലക്ക് തുടരും.
കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്‌ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്‌ദമായി. പ്രധാനമന്ത്രി സഭയിൽ പ്രസ്‌താവന നടത്തില്ലെന്ന വാശിയിൽ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്‌ദമാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസ്‌താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.
Read Also: തൊണ്ടിമുതൽ കേസ്; പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ