കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് കണ്ടെത്തൽ. അനധികൃതമായി നമ്പർ കരസ്‌ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ അറസ്‌റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വിദേശത്തേക്ക് കടന്ന ഉടമകൾക്കായി അടുത്തയാഴ്‌ച ലുക്ക് ഔട്ട് സർക്കുലർ ഇറക്കും.
കെട്ടിട നമ്പർ ക്രമക്കേടിൽ കോഴിക്കോട് കോർപ്പറേഷനിലെ കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. ക്രമവിരുദ്ധമായി നമ്പർ നേടിയ മൂന്ന് കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചതിൽ നിന്നാണ് ഇടനിലക്കാർ, കോർപ്പറേഷനിലെ ജീവനക്കാർ എന്നിവരിലേക്ക് അന്വേഷണമെത്തിയത്. കോർപ്പറേഷൻ കൈമാറിയ പട്ടികയിൽ നിന്ന് 14 കെട്ടിട നമ്പറുകൾ ക്രമവിരുദ്ധമെന്ന് കണ്ടത്തിയിരുന്നു.
നേരത്തെ ക്രമക്കേടിന് കൂട്ടുനിന്നതിന്റെ പേരിൽ കോർപ്പറേഷനിലെ രണ്ട് ക്ളർക്കുമാർ, ഒരു മുൻ ജീവനക്കാരൻ എന്നിവരുൾപ്പെടെ 7 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് സമാന രീതിയിലുളള കെട്ടിട ഉടമ-ഇടനിലക്കാർ-ജീവനക്കാർ കൂട്ടുകെട്ടിന്റെ കൂടുതൽ തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്.
Read Also: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; മാർഗരറ്റ് ആൽവ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും