ജനശതാബ്‌ദി ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പഴയപടി തന്നെ

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ജനശതാബ്‌ദി സ്‌പെഷ്യല്‍ ട്രെയിനുകളുടെ മുഴുവന്‍ സ്‌റ്റോപ്പുകളും പുനസ്‌ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ട്രെയിനുകളുടെ വരുമാനം കുറയുന്നതിന് കാരണമായി എന്ന് ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ നടപടി. കൂടാതെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

സ്‌റ്റോപ്പുകള്‍ പുനസ്‌ഥാപിക്കാന്‍ തീരുമാനിച്ചതോടെ ഇന തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്‌ദിക്ക് വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

കൂടാതെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്‌ദിക്ക് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലും സ്‌റ്റോപ്പുണ്ടാകും.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വെ തീരുമാനം കൈക്കൊണ്ടത്. ഇത് പ്രകാരം പൂജ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 20 മുതല്‍ നവംബര്‍ 30 വരെ സര്‍വീസ് നടത്തും.

കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്‌സ്​പ്രസ്, യശ്വന്തപുര – കണ്ണൂര്‍ എക്‌സ്​പ്രസ്, തിരുവനന്തപുരം – ഷാലിമാര്‍, തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍, തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി, ഹൗറ – എറണാകുളം അന്ത്യോദയ, തിരുവനന്തപുരം – ഗോരഖ്പൂര്‍, എറണാകുളം – ബറൂണി ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

Read Also: പ്രത്യേക പരിഗണനയില്ല; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE