ഈരാറ്റുപേട്ട: ജെസ്‌ന മരിയയുടെ തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന വാദവുമായി പിസി ജോര്‍ജ് രംഗത്ത്. രണ്ടാഴ്‌ച മുൻപും രണ്ട് മാസം മുൻപും ഈരാറ്റുപേട്ടയിലും സമീപ മേഖലകളില്‍ നിന്നും പെണ്‍കുട്ടികളെ ലവ് ജിഹാദ് വഴി കടത്തിയിട്ടുണ്ട്. ഹൈന്ദവ സമുദായത്തിലെ പെണ്‍കുട്ടികളാണ് അധികവും. ഈ പെണ്‍കുട്ടികള്‍ എവിടെ പോകുന്നുവെന്ന് ആരും അറിയുന്നില്ല. ജെസ്‌ന തിരോധാനത്തിലും ഇത് തന്നെയാണ് സംഭവിച്ചത്, പിസി ജോർജ് പറഞ്ഞു.
ലവ് ജിഹാദ് ഉണ്ടെന്ന് തന്നെയാണ് പറയുന്നതെന്നും അത് അംഗീകരിക്കുന്ന ജനങ്ങളുടെ പിന്തുണ മതി തനിക്കെന്നും ആനിയിളപ്പിലും തീക്കോയിയിലും പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ പെടുത്തിയത് ഈരാറ്റുപേട്ടക്കാരാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇന്ത്യ മതേതര രാജ്യമാണ് എന്നാൽ സാമ്പത്തിക സമത്വം ഇവിടെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ തന്നാല്‍ മാത്രമാണ് അത് ലഭിക്കുക. എന്നാല്‍, ഹിന്ദുരാഷ്‌ട്രമായി മാറിയാല്‍ നിയമപരമായി അത് അര്‍ഹതപ്പെട്ടതായി മാറും. അത് വിവരമുള്ളവര്‍ക്ക് മനസിലാവുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Read also: വൈഗയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു