കൊച്ചി: മുട്ടാർ പുഴയിൽ 13 കാരിയായ വൈഗ മരണപ്പെട്ട സംഭവവും, പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പരിശോധന.
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യത വളരെ കൂടുതലാണ്. അതേസമയം, ഫ്‌ളാറ്റ് കേന്ദ്രീകരിച്ചുള്ള പോലീസിന്റെ പരിശോധന തുടരുകയാണ്. ഫ്‌ളാറ്റിൽ നിന്നും കേസിന് നിർണായകമായ വഴിത്തിരിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മുൻപും പലതവണ ഒളിവിൽ കഴിഞ്ഞിട്ടുള്ളതിനാൽ സനു മോഹന് ഒളിവിൽ കഴിയാൻ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിന് ഉണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ സനു മോഹനനെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
കഴിഞ്ഞ മാർച്ച് 21 നാണ് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിന്നീട് മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തുക ആയിരുന്നു.
National News: അംബേദ്‌കറുടെ പോരാട്ടം ഓരോ തലമുറയ്‌ക്കും മാതൃക; പ്രധാനമന്ത്രി