ന്യൂഡൽഹി: മേഘാലയയിൽ ചികിത്സ കിട്ടാതെ ഗർഭിണികളും നവജാത ശിശുക്കളും മരിച്ച സംഭവത്തിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് എംഎൽഎ ജിഗ്നേഷ് മേവാനി. ട്വിറ്ററിലായിരുന്നു മേവാനിയുടെ വിമർശനം. ഏറ്റവും അപകട സാഹചര്യത്തിൽ ഉള്ളവരെ കൂടുതൽ അപകടത്തിലാക്കുകയാണ് മോദി സർക്കാർ ചെയ്തതെന്ന് മേവാനി കുറ്റപ്പെടുത്തി. മേഘാലയയുടെ സ്ഥിതി ഇതാണെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും മേവാനി ട്വീറ്റിൽ ചോദിച്ചു.
“വളരെ ലജ്ജാകരവും ഗുരുതരവുമാണ്! ലോക്ക്ഡൗണിനെക്കുറിച്ച് മോദി സർക്കാരിന് ഒരു പദ്ധതിയും ഇല്ലായിരുന്നു”- ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.
Very shameful and serious!
Wondering what would be the numbers for rest of India?
Modi govt had no plan for the lockdown and put the most vulnerable at even more risk https://t.co/0lYHEqOWjM
— Jignesh Mevani (@jigneshmevani80) August 30, 2020
കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ 61 ഗർഭിണികളും 877 നവജാത ശിശുക്കളുമാണ് മേഘാലയയിൽ ചികിത്സ കിട്ടാതെ മരിച്ചത് എന്നാണ് കണക്ക്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കോവിഡ് ചികിത്സക്കായി വിനിയോഗിച്ചതിനെത്തുടർന്നാണ് മറ്റ് രോഗികൾക്ക് ചികിത്സ കിട്ടാതെ പോയതെന്നാണ് വാർത്ത ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നത്.