ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ നിന്നും ഇന്ത്യൻ പൗരൻമാരേയും ഉദ്യോഗസ്‌ഥരേയും നാട്ടിലേക്ക് എത്തിച്ച എയർ ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ. വ്യോമസേനാ വിമാനങ്ങൾക്ക് ഒപ്പമാണ് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും കാബൂൾ വിമാനത്താവളത്തിൽ നിന്നും ഉദ്യോഗസ്‌ഥരുമായി എത്തിയത്.
കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ലോകത്തെമ്പാടുമുള്ള ഏകദേശം 71 ലക്ഷം ഇന്ത്യൻ വംശജരെ നാട്ടിലെത്തിച്ച എയർ ഇന്ത്യയുടെ പരിശ്രമം ലോകത്തിന് മാതൃകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
അഫ്ഗാനിലെ വ്യോമപാത അടക്കുന്നതുവരെ എല്ലാ ദിവസവും മുടക്കമില്ലാതെ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ സേവനം നടത്തിയിരുന്നു. വിമാനത്താവളം അമേരിക്കയുടെ നിയന്ത്രണത്തിൽ ആയതിനെ തുടർന്ന് വ്യോമസേനയുടെ സി130 ഹെർക്കുലീസ് ഗ്‌ളോബ് മാസ്‌റ്റർ വിമാനമാണ് രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തത്.
Read also: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി