കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പ് കേസിന്റെ പേരിൽ യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ അന്വേഷണം നടത്താതെ ഒരോ ആളുകളെയും കൊണ്ട് ആരോപണം ഉന്നയിക്കുകയാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിൽ ഇരിക്കുന്നവർ അല്ലാതെ യുഡിഎഫ് ആണോ ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതെന്ന് മുരളീധരന്‍ ചോദിച്ചു.
കേന്ദ്രത്തിൽ മോദി സർക്കാർ സ്വീകരിക്കുന്നതിനേക്കാൾ അപകടരമായ സമീപനമാണ് കേരളത്തില്‍ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് മുക്‌ത കേരളം എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. എഐസിസി നല്‍കിയ തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ല. പാര്‍ട്ടിയില്‍ അത്തരമൊരു ചര്‍ച്ച ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ തങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
Read also: സംസ്‌ഥാനത്തെ തിയേറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തിന് എതിരെ ഐഎംഎ