തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി ഇപ്പോൾ എൻഫോഴ്‌സ്‌മെന്റിനെ വിമർശിക്കുകയാണ്. സിപിഎം സെക്രട്ടേറിയറ്റിന്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷ് ആശുപത്രിയിൽ ഉള്ളപ്പോൾ നഴ്‌സുമാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ സഹായത്തോടെയാണ് മെഡിക്കൽ കോളേജിൽ ഈ സൗകര്യം ലഭിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Also Read: നുണകൾ വിളമ്പുന്നവരോട് സത്യം പറയാൻ മനസ്സില്ല; ജലീൽ
ജലീലിനെ ചോദ്യം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ട എൻഫോഴ്‌സ്‌മെന്റ് നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജ്യത്ത് പലയിടത്തും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന് വിമർശനം പേറുന്ന ഏജൻസിയാണ് ഇഡി എന്നത് പ്രസക്തമാണെന്നും ജലീലിൽ നിന്നും വിവരങ്ങൾ തേടിയ നടപടി ഡെൽഹിയിലെ ഇഡിയുടെ മേധാവി തന്നെ പുറത്തുവിട്ടത് അസാധാരണമായ കാര്യമാണെന്നും സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു.