കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി എന്‍എസ്എ

By Team Member, Malabar News
Malabarnews_kafeelkhan
Kafeel khan
Ajwa Travels

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ(സിഎഎ) പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോ.കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ സിഎഎ ക്കെതിരെ പ്രസംഗിച്ചതിനാണ് ഇദ്ദേഹത്തെ ജനുവരിയില്‍ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമം1980 പ്രകാരമാണ് ഇദ്ദേഹത്തിന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടിയത്. സുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകളുമായ് ഇടപഴുകുന്നതിന് വേണ്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരും അലിഗഡ് ജില്ലാ മജിസ്ട്രേറ്റും സംയുക്തമായ് രൂപീകരിച്ച എന്‍എസ്എ നിര്‍ദ്ദേശ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ‘മതിയായ കാരണങ്ങള്‍’ കൊണ്ടാണ് തടങ്കല്‍ നീട്ടിയതെന്നും ആഭ്യന്തര( സുരക്ഷ ) വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വിനയ് കുമാര്‍ ഒപ്പുവെച്ച ഓര്‍ഡറില്‍ പറയുന്നു. നിലവില്‍
ഉത്തര്‍പ്രദേശിലെ മധുര ജയിലിലാണ് കഫീല്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്.

2019 ഡിസംബര്‍ 12ന് നടത്തിയ പ്രസംഗത്തിലൂടെ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന്റെ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നുവെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 153എ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെമേല്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്. പിന്നീട് സെക്ഷന്‍ 153 ബിയും 505(2)ഉം എഫ്‌ഐആറില്‍ കൂട്ടിചേര്‍ക്കുകയായിരുന്നു.
ഫെബ്രുവരി 10ന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ഇദ്ദേഹത്തെ ജയില്‍ മോചിതനാക്കിയിരുന്നില്ല പകരം ദേശീയസുരക്ഷ നിയമമനുസരിച്ചുള്ള ചാര്‍ജുകളും ഉള്‍പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE