മലപ്പുറം : ജില്ലയിലെ കൽപകഞ്ചേരിയിൽ 14കാരിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലി(29) ആണ് അറസ്‌റ്റിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ പ്രകാരം താനൂർ ഡിവൈഎസ്‌പി എംഐ ഷാജി, സിഐ റിയാസ് രാജ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 9 ആയി.
എഎസ്ഐ സി രവി, പോലീസുകാരായ പി സജുകുമാർ, കെപി ശൈലേഷ്, സ്‌മിതേഷ്, റോയ്, എംഎ രജിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സമൂഹ മാദ്ധ്യമത്തിലൂടെ കേസിലെ മുഖ്യപ്രതി പെൺകുട്ടിയുമായി പരിചയത്തിലാകുകയും, തുടർന്ന് മയക്കുമരുന്ന് നൽകി നിരവധി തവണ പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഇതിന് ഇടയില്‍ ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടിക്ക് വീട്ടുകാര്‍ അറിയാതെ യുവാവ് വീട്ടിലും ലഹരിമരുന്ന് എത്തിച്ചു കൊടുത്തു. പിന്നീട് യുവാവിന്റെ സഹായത്താല്‍ ഇയാളുടെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരില്‍ ചിലരാണ് സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടർന്ന് കൗണ്‍സിലിംഗിനിടലാണ് കേസിലെ കൂടുതല്‍ വിവരങ്ങൾ പുറത്തറിഞ്ഞത്.
Read also : ഈസ്‌റ്റർ; അഞ്ച് ദിവസത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ജർമനി