കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. കേസിന്റെ പ്രധാന സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു.
അർജുൻ ആയങ്കി നൽകിയ ജാമ്യ ഹരജി കോടതി പരിഗണിക്കുകയായിരുന്നു. ഹരജി വിധി പറയാൻ മാറ്റി. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു. ആയങ്കിക്ക് അന്തര്‍ സംസ്‌ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്‌റ്റംസ് നേരത്തെ കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.
സ്വര്‍ണക്കടത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിൽ എത്തിച്ചുവെന്നും കസ്‌റ്റംസ് അറിയിച്ചിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്.