പേര് മാറ്റണം; ‘ലക്ഷ്‍മി ബോംബിന്’ എതിരെ കര്‍ണിസേന

By Team Member, Malabar News
Malabarnews_lakshmi bomb
Representational image
Ajwa Travels

ദീപാവലി ചിത്രമായി അടുത്ത മാസം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുന്ന ലക്ഷ്‍മി ബോംബിനെതിരെ കര്‍ണിസേന രംഗത്ത്. ചിത്രത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് കര്‍ണിസേന. ലക്ഷ്‍മി ബോംബ് എന്ന പേരിലൂടെ ലക്ഷ്‍മി ദേവിയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് എന്ന് വ്യക്‌തമാക്കി കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് അക്ഷയ് കുമാറാണ്.

ചിത്രത്തിന്റെ പേര് ഹിന്ദു സംസ്‌കാരത്തിന്റെ പ്രത്യയ ശാസ്‍ത്രത്തെ പറ്റിയും ആചാരങ്ങള്‍, ദേവന്‍മാര്‍, ദേവതകള്‍ എന്നിവയെ പറ്റിയും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നും കര്‍ണിസേന നോട്ടീസില്‍ പറയുന്നുണ്ട്. അഡ്വ. രാഘവേന്ദ്ര മെഹ്റോത്ര മുഖേനയാണ് കര്‍ണിസേന നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി നേരത്തെ തന്നെ ചില ആളുകള്‍ രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണി സേന രംഗത്ത് എത്തിയിരിക്കുന്നത്.

അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് കിയാരാ അദ്വാനിയാണ്. തമിഴ് ഹൊറര്‍-കോമഡി ചിത്രം മണി2: കാഞ്ചനയുടെ റീമേക്ക് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. രാഘവ ലോറന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തുഷാര്‍ കപൂര്‍, ഷരദ് ഘേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Read also : ‘നിന്നിൽ നിന്ന് ഒരുപാട് പഠിച്ചു പാത്തൂ’; പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസയുമായി ഇന്ദ്രജിത്തും പൂർണിമയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE