തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക തലത്തിൽ കൂട്ടരാജി. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്.
ബാങ്ക് തട്ടിപ്പ് വിഷയത്തിൽ പാര്‍ട്ടി തലത്തില്‍ കൃത്യമായ നടപടി എടുത്തിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ബ്രാഞ്ച് യോഗങ്ങളില്‍ ഉള്‍പ്പെടെ സുജേഷ് കണ്ണാട്ട് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേതുടർന്ന് സുജേഷിനെതിരെ നടപടിയെടുക്കുകയാണ് ഉണ്ടായത്. ഈ ഘട്ടത്തിലാണ് കൂടുതല്‍ പേര്‍ സിപിഎമ്മില്‍നിന്ന് രാജിവെക്കുന്നത്.
അതേസമയം ബാങ്ക് തട്ടിപ്പിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനാണ് ഇഡി നീക്കം. ഇത് സംബന്ധിച്ച് ഇഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശ പണം കടത്ത് തുടങ്ങിയ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനാണ് ഇഡിയുടെ ശ്രമം.
Read also: ‘ഏഴര വര്‍ഷം നടന്നത് മാനസിക പീഡനം’; കോടതിയോട് നന്ദി പറഞ്ഞ് തരൂർ