കാസർഗോഡ്: അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്‌തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും കേരള- കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ ഇടിയോടു കൂടിയ മഴയുണ്ടാകും. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെ മറ്റിടങ്ങളിലാണ് ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചത്.
കേരള തീരത്ത് മണിക്കൂറില്‍ 50 കിമീ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങരുത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായതായതോടെ അറബിക്കടലില്‍ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറില്‍ കടലില്‍ നിന്ന് കൂടുതല്‍ മഴ മേഘങ്ങള്‍ കരയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് പ്രവചനം.
National News: ജമ്മുവിൽ ഏറ്റുമുട്ടലിനിടെ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു