ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. 48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൂഞ്ചിന് സമീപം വനമേഖലയില്‍ നിന്ന് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സുബേദാര്‍ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ പൂഞ്ചിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.
വ്യാഴാഴ്‌ച വൈകുന്നേരം പൂഞ്ചില്‍ ഭീകരരുമായുള്ള വെടിവെപ്പിനിടെയാണ് സൈനികരെ കാണാതായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ചിലെ നാര്‍ ഖാസ് വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികർക്ക് നേരെ വെടിവെപ്പുണ്ടായത്. സൈന്യവും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായാണ് തിരച്ചില്‍ നടത്തിയത്.
Most Read: സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി