കാസർഗോഡ്: ജില്ലയിൽ കാലവർഷം കനത്തു. അതിശക്‌തമായ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് മുതൽ 4 ദിവസത്തേക്ക് ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മഴമാപിനിയിൽ 68 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
മഴയുടെ ശക്‌തി അനുസരിച്ച് ഓറഞ്ച് അലർടിൽ നിന്ന് റെഡ് അലർടിലേക്ക് മാറാനുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്‌തമായതോടെ പുഴകളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പല പ്രദേശങ്ങളിലും കടലാക്രമണവും രൂക്ഷമാണ്.
ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലുള്ള അണക്കെട്ടുകളും തടയണകളും തുറന്നിട്ടുണ്ട്. മഴയ്‌ക്കൊപ്പം ജില്ലയിൽ ചുഴലി കാറ്റിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മൽസ്യ തൊഴിലാളികൾ കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. കാലവർഷം തുടങ്ങിയതിന് ശേഷം ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതായി രേഖപ്പെടുത്തിയത്.
Read Also: വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്