കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിലാണ് നിരോധനം. പാനി പൂരിക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്‌ടീരിയ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നഗരത്തിൽ പാനി പൂരി വിൽപന പൂർണമായി നിരോധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കാഠ്മണ്ഡുവിൽ 7 പേർക്കാണ് കോളറ സ്‌ഥിരീകരിച്ചത്. ഏഴ് കേസുകളിൽ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിലാണ് സ്‌ഥിരീകരിച്ചത്. ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുദ്ധനിൽകാന്ത മുനിസിപ്പാലിറ്റിയിലും ഓരോരുത്തർക്ക് കോളറ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകൾ 12 ആയി. ഇവരെല്ലാം ചികിൽസയിലാണ്. രണ്ട് പേർ കോളറ മുക്‌തരായി ആശുപത്രി വിട്ടു.
Most Read: ഗൂഢാലോചന കേസ്; സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി