കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. കേസിൽ വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഗൂഢാലോചന കേസിൽ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും ആരോപിച്ചാണ സ്വപ്‌ന സുരേഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
പാലക്കാട് കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹരജിയും കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. അതേസമയം, ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് സ്വപ്‌ന ഉദ്യോഗസ്‌ഥരെ അറിയിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മോഴിയുടെയും വെളിപ്പെടുത്തലുകളുടെയും പശ്‌ചാത്തലത്തിലാണ് സ്വപ്നയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതിനിടെ, ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ചും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നു.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതി പോലീസ് സ്‌റ്റേഷനിൽ ഹാജരായി