കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് പ്രസാദ് കുരുവിള പറഞ്ഞു.
മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്പോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ല. തീരുമാനം സ്‍ത്രീകള്‍ക്കും ഭീഷണിയാണ്. നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെസിബിസി പ്രസ്‌താവനയില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി കോംപ്ളക്‌സുകളില്‍ കടമുറികള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടല്‍.
National News: ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ് 31ന്; മമത ബാനര്‍ജിക്ക് നിർണായകം