കൊച്ചി: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള സൗജന്യ ചികിൽസാ പദ്ധതിയായ ‘മെഡിസെപ്’ തുടങ്ങാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. പദ്ധതി നടപ്പാക്കുന്നതിന് എതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹരജി ഹൈക്കോടതി തള്ളി.
2019ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെയായിരുന്നു പദ്ധതിക്കായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ചികിൽസ നൽകാനുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുക്കാൻ റിലയൻസ് കമ്പനിക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് സർക്കാർ കരാർ റദ്ദാക്കി വീണ്ടും താൽപര്യപത്രം ക്ഷണിച്ചു. എന്നാൽ ഇതിൽ പങ്കെടുക്കുന്നതിൽ നിന്നും റിലയൻസിനെ സർക്കാർ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.
Read also: വേനൽമഴ ശക്‌തം; ജില്ലയിൽ വ്യാപക നാശം