കെ റെയിലുമായി മുന്നോട്ട്; മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് കേരളം അറിയിച്ചു

By Web Desk, Malabar News
silver-line-kannur
Representational Image
Ajwa Travels

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. വായ്‌പയ്‌ക്ക്‌ ഗ്യാരന്റി നില്‍ക്കില്ലെന്നും സംസ്‌ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളം നിലപാട് വ്യക്‌തമാക്കിയത്.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിദേശ വായ്‌പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം വ്യക്‌തമാക്കിയത്. വിദേശ ഏജന്‍സികളില്‍ നിന്ന് വായ്‌പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33, 700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവേ മന്ത്രി അശ്വിനി വൈഷ്‌ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്‌പ എടുക്കാനായിരുന്നു ശുപാർശ. 63,941 കോടിയാണ് തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെയുള്ള സെമി ഹൈ സ്‌പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം.

അതേസമയം പ്രതിപക്ഷത്തിന്റെ വൻ എതിർപ്പും കേന്ദ്ര സർക്കാരിന്റെ സഹകരണ കുറവും മറി കടന്ന് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നത് സർക്കാരിന് വെല്ലുവിളി ഇരട്ടിയാക്കും.

Malabar News: പീഡന പരാതി; കാസര്‍ഗോഡ് സര്‍വ്വേ റെക്കോര്‍ഡ് ഉദ്യോഗസ്‌ഥനെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE