തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 നാളെ മുതൽ അനിശ്‌ചിതകാല നിൽപ് സമരം പുനരാരംഭിക്കും.
രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു. കോവിഡ് ബ്രിഗേഡിന്റെ സേവനം പൂർണമായും നിർത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
റിസ്‌ക് അലവൻസ് നൽകിയില്ല. ശമ്പള പരിഷ്‌കരണം വന്നപ്പോൾ ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചു എന്നും ഡോക്‌ടർമാർ ആരോപിക്കുന്നു. കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമരം.
നവംബർ ഒന്ന് മുതൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്‌ടർസെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച നിൽപ്പ് സമരം, സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Read Also: ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്‌റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി