തിരുവനന്തപുരം: സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ്. ധനവകുപ്പിന്റെ അറിവില്ലാതെയാണ് രതീഷിന്റെ തീരുമാനം. 70,000 രൂപയിൽ നിന്ന് 1,70,000 രൂപ ആക്കിയാണ് ശമ്പളം ഉയർത്തിയത്. ശമ്പളത്തിന് മുൻകാല പ്രാബല്യവും നൽകി.
ഖാദി ബോര്‍ഡ് മുന്‍ സെക്രട്ടറിയുടെ ശമ്പളം 80,000 രൂപായായിരുന്നു. എന്നാല്‍ തനിക്ക് 1,70,000 രൂപ ശമ്പളം വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. തുടര്‍ന്ന് ഡയറക്‌ടർ ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാൻ അവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് കത്തയച്ചു. എന്നാൽ ഡയറക്‌ടർ ബോര്‍ഡില്‍ അഞ്ച് പേരില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ശമ്പള വര്‍ധനയെ അനുകൂലിച്ചിരുന്നത്.
ധനവകുപ്പിനും ശമ്പള വർധനയോട് യോജിപ്പില്ലായിരുന്നു. ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാർശാ ഫയല്‍ ധനവകുപ്പ് പിടിച്ചുവെച്ചു. ഇതിന് ബദലായാണ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.
ഇതിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചു. 500 കോടി രൂപയുടെ കാഷ്യൂ കോര്‍പ്പറേഷന്‍ അഴിമതി കേസിലെ ഒന്നാംപ്രതി കൂടിയാണ് രതീഷ്.