ന്യൂഡെൽഹി : കർഷക നേതാവ് രാകേഷ് ടിക്കായത്ത് മഹാരാഷ്‌ട്രയിൽ നാളെ പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു. നിലവിലത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യവത്‌മാല്‍ ജില്ലാ ഭരണക്കൂടം അനുമതി നിഷേധിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കിസാന്‍ മഹാപഞ്ചായത്തിന് അനുമതി നല്‍കരുതെന്ന് പോലീസ് ജില്ലാ ഭരണക്കൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അനുമതി നിഷേധിക്കാൻ അധികൃതർ തീരുമാനിച്ചത്.
കൂടാതെ അർധ രാത്രി മുതൽ ലോക്ക്ഡൗണും നിലവിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാകേഷ് ടിക്കായത്ത് നാളെ പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ച കാര്യം യവത്‌മാല്‍ ജില്ലാ കളക്‌ടർ എംഡി സിംഗാണ് അറിയിച്ചത്.
എന്നാൽ രാജസ്‌ഥാനിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് അഭിസംബോധന ചെയ്യുന്ന കിസാൻ മഹാപഞ്ചായത്ത് നടക്കും. സച്ചിൻ പങ്കെടുക്കുന്ന മൂന്നാമത്തെ കിസാൻ മഹാപഞ്ചായത്ത് ആണിത്. അതേസമയം തന്നെ രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമായി തുടരുകയാണ്. കൂടുതൽ സമരമുറകളും മറ്റും കർഷക സംഘടനകൾ ചർച്ച ചെയ്യും. കൂടാതെ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടി കർഷകസമരവുമായി കൂട്ടിക്കെട്ടുന്നത് അനുചിതമാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.
Read also : സംസ്‌ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും