കൊടകര കുഴൽപ്പണ കവർച്ചാ കേസ്‌; മുഖ്യപ്രതികൾ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്‌ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ നിന്നും പിടിയിലായ ഇവരെ കൊടകര പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌ത്‌ വരികയാണ്. കുഴൽപ്പണക്കടത്ത് കവർച്ചാ സംഘത്തിന് ചോർത്തിയത് അബ്‌ദുൾ റഷീദാണ്. 5 ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കവർച്ചക്ക് ശേഷം പ്രതികൾ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും കണ്ടെത്തി.

അതേസമയം, കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസ് നീക്കം ആരംഭിച്ചു. ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതൽ തുക കണ്ടെത്തിയ സാഹചര്യത്തിലാണ്  റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നീക്കം നടത്തുന്നത്.

റിമാന്‍ഡില്‍ കഴിയുന്ന എട്ട് പ്രതികളെയും തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കേസിലെ ഒന്‍പതാം പ്രതിയായ ബാബുവിന്റെ വീട്ടില്‍ നിന്ന് മാത്രം 23 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയുടെ വായ്‌പാ തിരിച്ചടവ് രസീതും കണ്ടെത്തിയിരുന്നു.

പരാതിക്കാരനായ ഷംജീറിന്റെ മൊഴിയനുസരിച്ച് 25 ലക്ഷം രൂപയാണ് നഷ്‌ടപ്പെട്ടത്. എന്നാല്‍ പരാതിയിൽ പറയുന്നതിൽ കൂടുതൽ തുക ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെടുത്തതോടെ കാറില്‍ കൂടുതല്‍ പണമുണ്ടായിരുന്നുവെന്ന് വ്യക്‌തമായി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുന്നത്.

ഡ്രൈവറായ ഷംജീറിന് പണം കൊടുത്തുവിട്ടത് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനാണെന്ന് വ്യക്‌തമായിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന ട്രഷര്‍ സുനില്‍ നായിക്കാണ് ധര്‍മ്മരാജന് പണം കൈമാറിയതെന്ന് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചോദ്യം ചെയ്യാനാണ് തീരുമാനം. ഭൂമി ഇടപാടിനായാണ് പണം നല്‍കിയതെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഉന്നത ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ വരുംദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് എത്തുമെന്നാണ് സൂചന.

Read also: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE