ഡെൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിവാഹപ്രായമിപ്പോള്‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ ഡെൽഹിയില്‍ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി വ്യക്‌തമാക്കി. സിൽവർ ലൈൻ പദ്ധതി എൽഡിഎഫിന്റെ വാഗ്‌ദാന പദ്ധതിയാണ്. സിപിഐ കൂടി ഉൾപ്പെട്ട പ്രകടനപത്രികയിൽ ഉണ്ടായിരുന്ന കാര്യമാണിത്. പദ്ധതിയിൽ സംശയം ഉന്നയിക്കാൻ അവകാശമുണ്ടെന്നും കോടിയേരി ഡെൽഹിയിൽ വ്യക്‌തമാക്കി.
മുസ്‌ലിം ലീഗിന്റേത് തീവ്ര നിലപാടെന്നും കോടിയേരി ആവർത്തിച്ചു. അധികാരം നഷ്‌ടപ്പെട്ട വെപ്രാളമാണ് തീവ്ര നിലപാടിലേയ്‌ക്ക് പോകാൻ കാരണം. കോഴിക്കോട് റാലിയിൽ പറഞ്ഞത് തെറ്റെങ്കിൽ ലീഗ് തിരുത്തണമെന്നും കോടിയേരി പറഞ്ഞു. കെ റെയിൽ വിഷയത്തില്‍ തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമാണെന്നും കോടിയേരി പറഞ്ഞു.
Read Also: നിയമ പോരാട്ടം വിജയിച്ചു; ബിവറേജ് കോർപ്പറേഷനിൽ നിയമനം നേടി സ്‌മിത