കോടിയേരി സംസ്‌ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്‍സാ കാരണങ്ങളാല്‍;  എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍

By Syndicated , Malabar News
M V Govindan master_Kodiyeri_Malabar news
Ajwa Travels

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് പിന്നില്‍  തുടര്‍ച്ചയായ ചികില്‍സ വേണമെന്ന കാരണം മാത്രമെന്ന്  സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തുടര്‍ ചികില്‍സ സംബന്ധിച്ച് അവധി ആവശ്യപ്പെട്ടതിനെ   തുടര്‍ന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ് ആവശ്യം അംഗീകരിച്ചുവെന്നും  ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ അറസ്‌റ്റുമായി ഇതിന് ബന്ധമില്ലെന്നും  മകന്റെ കാര്യത്തില്‍ പാര്‍ട്ടിയും അദ്ദേഹവും നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയെന്നും  ഗോവിന്ദന്‍ മാസ്‌റ്റര്‍ ചൂണ്ടിക്കാട്ടി. ‘ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അപ്പോള്‍ ഒരാളെ ചുമതല ഏല്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ലീവ് അനുവദിക്കുക എന്നത് തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇതില്‍ വരുന്ന ഏത് പ്രചരണത്തേയും പാര്‍ട്ടി നേരിടും. പാര്‍ട്ടിയെ ഇത് ബാധിക്കില്ല’, ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു.

ഇന്നാണ് കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞത്. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. കോടിയേരി ബാലകൃഷ്‌ണന് തുടര്‍ ചികില്‍സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചുവെന്നും സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ ഏറ്റെടുക്കുമെന്നുമാണ് സംസ്‌ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

Read also: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE