കൊച്ചി: കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്‍ഫോടന കേസുകളില്‍ ഹൈക്കോടതി വിധി ഇന്ന്. എന്‍ഐഎ വിധിക്കെതിരായ ഹരജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. പ്രതികളായ തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ഐഎയും ഹരജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിചാരണകോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാല്‍ കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ മൂന്നാം പ്രതി അബ്‌ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെയാണ് വെറുതെ വിട്ടിരുന്നത്.
2006ലാണ് കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്‍ഫോടനമുണ്ടായത്. കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്‌റ്റാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു സ്‍ഫോടനങ്ങള്‍ നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Read Also: സ്‌റ്റുഡന്റ് പോലീസ്; മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന് സംസ്‌ഥാന സർക്കാർ