തിരുവനന്തപുരം: കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലാത്ത ട്രിപ്പുകൾ നിർത്തുമെന്ന് കെഎസ്‌ആർടിസി. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്‌കൂൾ, ഓഫിസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റ് ട്രിപ്പുകൾ മോശമാണ്. അതിരാവിലെയും രാത്രിയിലും വരുമാനം മോശമാകും.
ഈ സമയത്ത് ഈ റൂട്ടുകളിൽ കെഎസ്‌ആർടിസി ഇനി കെഎസ്‌ആർടിസി ഓടില്ല. ഡബിൾ ഡ്യൂട്ടി നിർത്തലാക്കുമ്പോൾ രാവിലെ തുടങ്ങുന്ന ബസുകൾ വൈകിട്ടോടെ സർവീസ് അവസാനിപ്പിക്കേണ്ടി വരും. വരുമാനം കുറയുകയോ യാത്രക്കാർക്ക് പ്രയാസം നേരിടുകയോ ചെയ്‌താൽ ഉത്തരവാദിത്വം ജീവനക്കാർക്ക് മാത്രമായിരിക്കുമെന്ന് കോർപറേഷൻ അറിയിച്ചിട്ടുണ്ട്.
ട്രിപ്പ് റദ്ദാക്കുകയും യാത്രക്കാർ പരാതിപ്പെടുകയും ചെയ്‌താൽ ജീവക്കാർ ഉത്തരവാദിത്വം എങ്ങനെ ഏറ്റെടുക്കുമെന്ന സംശയം ബാക്കിയാണ്. കോവിഡ് ഇളവ് വന്ന സാഹചര്യത്തിലും ബസ് കുറവുള്ള റൂട്ടിലും യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ വിമുഖത കാട്ടരുത്. എംഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതടക്കമുള്ള തീരുമാനങ്ങൾ എടുത്തത്.
Also Read: മോഡലുകളുടെ അപകടമരണം; ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് പോലീസ്