കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചെന്ന് കഴിഞ്ഞയാഴ്‌ച ഹരജി പരിഗണിച്ചപ്പോൾ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കുതിരവട്ടത്ത് നിരന്തരമായി ഉണ്ടാകുന്ന സുരക്ഷാ വീഴ്‌ചയെ തുടര്‍ന്നായിരുന്നു വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതും സുരക്ഷാ ജീവനക്കാരെ അടിയന്തരമായി നിയമിക്കാന്‍ സര്‍ക്കാരിനോട് നിർദ്ദേശിച്ചതും. മാനസികാരോഗ്യ കേന്ദ്രത്തിൽ 8 സുരക്ഷാ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 470 അന്തേവാസികള്‍ക്കായി നാല് സുരക്ഷാ ജീവനക്കാരാണ് നിലവിലുള്ളത്. ഇങ്ങനെ തുടരാനാകില്ലെന്നും ഇത് സംഭവങ്ങള്‍ ആവര്‍ത്തിക്കാൻ ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഫെബ്രുവരി ആദ്യ ആഴ്‌ച കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികള്‍ പരസ്‌പരം ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെടുകയും പിന്നീട് രണ്ട് അന്തേവാസികള്‍ ചാടിപ്പോകുകയും ചെയ്‌തിരുന്നു. ഈ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ ആയിരുന്നു കോടതി ഇടപെടല്‍.
Most Read: കേരളത്തിൽ അക്രമം പെരുകുന്നു; ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യുഡിഎഫ്